Friday, June 26, 2026
റൂമിൽ കിടക്കുമ്പോൾ കാണാത്ത വിധത്തിൽ കണ്ണാടി വെക്കണം; കാരണം ഇതാണ്.
മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളോട് സ്വഹാബത്ത് വന്ന് കടം അധികരിക്കുന്ന വിഷയത്തിലും മക്കൾ മരണപ്പെട്ടു പോകുന്ന വിഷയത്തിലും പരാതി പറഞ്ഞപ്പോൾ വീട് മാറി താമസിക്കാൻ പറഞ്ഞതായി കാണാൻ കഴിയും. പക്ഷേ, എല്ലാ വീടുകളും ഇതുപോലെ കടം ഉണ്ടായി മക്കൾ മരിച്ചു എന്നൊന്നും കരുതിയിട്ട് മാറേണ്ടതല്ല. അങ്ങനെ ചില വീടുകൾ ഉണ്ടായിരിക്കാം, ഇതൊരു കോമൺ അല്ല. എല്ലാരും പിന്നെ കടം വന്നു അതുകൊണ്ട് വീട് മാറുക അങ്ങനെയൊന്നുമില്ല. കടം വരുന്നതിന ഒരുപാട് കാരണങ്ങൾ ഉണ്ടായിരിക്കാം. ഭക്ഷണം കഴിക്കാനോ മരുന്ന് വാങ്ങാനോ സ്വന്തത്തിന്റെയും ചെലവുകൊടുക്കൽ നിർബന്ധമായ ഭാര്യ, സന്താനങ്ങൾ, മാതാപിതാക്കൾ എന്നിവരുടെയും ഭക്ഷണം, മരുന്ന് തുടങ്ങിയ ആവശ്യത്തിനു വേണ്ടി ഒരാൾ കടം വാങ്ങിയാൽ വീട് വിറ്റു പോകേണ്ട അല്ലെങ്കിൽ വീട് മാറി പോകേണ്ട ഒരു അവസ്ഥയിലേക്ക് ഒരിക്കലും ആ കടം നീങ്ങൂല്ല. അതേസമയത്ത് വീട് വിറ്റു പോകേണ്ട അവസ്ഥയിലേക്ക് കടം നീങ്ങുന്നത് പ്രൗഢിയും പത്ത്രാസും കാണിക്കുന്നതിനു വേണ്ടിയും നാലആളുകളുടെ മുമ്പിൽ മേനി നടിക്കുന്നതിനു വേണ്ടിയും പലിശയുടെ ഭീമമായ ഉപദ്രവമുള്ള തരത്തിലും കടം വാങ്ങുമ്പോൾ മാത്രമാണ്. അപ്പോ കടത്തെ രണ്ടായി വിഭജിക്കണം, എന്ത് ആവശ്യത്തിന് വാങ്ങി എന്നതിന്റെ അടിസ്ഥാനത്തിലാണ് അത് ഭാരമായി വരുന്നത്. ഭക്ഷണത്തിന്, ചികിത്സക്ക് എന്നിവക്ക് കടം വാങ്ങിയ ഒരാൾ അക്കാരണത്താൽ വീട് വിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാൻ വളരെയധികം സാധ്യത കുറവാണ്. പക്ഷെ ഇന്ന് നമ്മൾ വീടൊക്കെ വിക്കേണ്ടി വരുന്ന കടങ്ങൾ എന്ന് പറഞ്ഞത് പലപ്പോഴും കൂട്ടിലുള്ളതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കും. ചെറിയൊരു കടം ഉണ്ട് ലോൺ എടുത്തത്, വലിയൊരു കടയാക്കി. ചെറിയ കടം വന്ന അത്യാവശ്യം ജീവിക്കാനുള്ള വരുമാനം ഉണ്ടായിരുന്നു, വലിയ കടാക്കിയപ്പോൾ ഉള്ള വരുമാനം പോയി. ഇങ്ങനെയുള്ള അവസ്ഥ ഇതാണ് കൂട്ടിലുള്ളതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാനുള്ള ശ്രമം. പ്രൗഢി കാണിക്കാൻ പത്രാസ് കാണിക്കാൻ ഒരിക്കലും ജീവിതത്തിനു വേണ്ടി ആയിരിക്കൂല്ല. പക്ഷേ ഇതെല്ലാം പറഞ്ഞു നമ്മൾ ശവത്തിൽ കുത്തുന്നതിൽ വലിയ അർത്ഥം ഒന്നുമില്ല, പരിഹാരം തന്നെയാണ് പറഞ്ഞു കൊടുക്കേണ്ടത്.
കടം വീടാൻ ചെയ്യേണ്ടത് സൂറത്തുൽ വാഖിയ എല്ലാ ദിവസവും രാത്രി വീട്ടിൽ നിർബന്ധമായും പതിവാക്കുക. വീട്ടിലെ എല്ലാ അംഗങ്ങളും ഓതിയാൽ അത്രയും നന്നായി, അല്ലെങ്കിൽ കുടുംബനാഥൻ എന്തായാലും ഓതിയിരിക്കണം. അല്ലെങ്കിൽ വീട്ടുകാരിയെ പ്രത്യേകമായി അത് ഓതാൻ ഏൽപ്പിക്കുകയാണ് വേണ്ടത്. അപൂർവ്വം ചില വീടുകളിൽ എങ്കിലും വീടിന്റെ കാരണത്താൽ തന്നെ കടം അധികരിക്കാൻ സാധ്യതയുണ്ട്. പക്ഷേ അത് കടം വന്ന വഴി വഴിയൊക്കെ ഇങ്ങനെ അന്വേഷിച്ചു നോക്കിയിട്ട് ഏത് വഴിയിലടെയാണ് പലിശയായ ഇടപാട് നടത്തിയതാണോ അല്ലെങ്കിൽ ആർഭാടമുള്ള ജീവിതത്തിനു വേണ്ടി ശ്രമിച്ചതാണോ എന്നൊക്കെ പരിശോധിച്ചിട്ട് അതൊക്കെയാണ് കാരണമെങ്കിൽ ഒരിക്കലും വീടല്ല അതിന്റെ കാരണം, മനോഭാവമാണ് അതിന്റെ കാരണം. ആ മനോഭാവങ്ങളിൽ മാറ്റം വരുത്താതെ വീട് വിറ്റിട്ട് കാര്യമൊന്നുമില്ല. അപ്പോ കടം വന്നതുകൊണ്ട് വീട് വിക്കുക എന്നുള്ള ഒരു സമീപനമല്ല, കടത്തിന്റെ പരിഹാരം നോക്കുക എന്നുള്ളതാണ്. ചെറിയ ചെറിയ സംഖ്യകൾ എങ്കിലും കടത്തിലേക്ക് മാറ്റിവെച്ചാൽ അത്രയും ഇത്രയും ഭാരം കുറയും. ഭാരം കുറച്ചു കുറച്ചു കുറച്ചു കൊണ്ടുവന്നിട്ട് കടം മുഴുവനായും വീട്ടാൻ കഴിയും. കടം വലിയൊരു ഗൗരവമുള്ള കാര്യമാണ്. കടത്തോടുകൂടി മരണപ്പെട്ട ആളുടെ മേൽ മയ്യത്ത് നിസ്കരിക്കാൻ നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ മടിച്ചു നിന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് പെട്ടെന്ന് കടം വീട്ടാനുള്ള ശ്രമം നടത്തണം. അത് വീട് വിറ്റിട്ട് എന്നില്ല, ചെറിയ ചെറിയ തുകകൾ മാറ്റി വെച്ചിട്ടെങ്കിലും കടം വീട്ടണം. ഇവിടെ എന്താ സംഭവിക്കുന്നത് വെച്ചാൽ ഒരുപാട് കടം ഉണ്ട്, അപ്പ ഞാൻപ്പോ അതക്കൊരു ആയിരം മാറ്റി വെച്ചിട്ട് എന്താ കാര്യം എന്ന് വിചാരിക്കുകയാണ്. ആ ആയിരം റുപ്പിക കൊടുത്താൽ അത്രയും ഭാരം ചുരുങ്ങി എന്നാണ് ചിന്തിക്കേണ്ടത്, അങ്ങനെ വീട്ടി തീർക്കണം. ഇപ്പോ സൂറത്തുൽ വാഖിയ പാരായണം ചെയ്യാൻ പറഞ്ഞു അതൊരു വലിയ പ്രതീക്ഷയുടെ വാക്കാണ്. പ്രത്യേകിച്ച് ഖുർആനിന്റെ ഒരു ആയത്ത് അല്ലെങ്കിൽ ഒരു സൂറത്ത് തന്നെ പാരായണം ചെയ്ത് അല്ലാഹുവിലേക്ക് തങ്ങളുടെ പ്രശ്നങ്ങളൊക്കെ സമർപ്പിക്കുമ്പോൾ മാനസികമായി ആദ്യം ആശ്വാസം കിട്ടുന്നു. അതോടൊപ്പം തന്നെ മാനസികമായ ഒരു സമാധാനം ഉണ്ടെങ്കിൽ പിന്നീട് നമ്മൾ നമ്മുടെ കടങ്ങളൊക്കെ പരിഹരിക്കാനുള്ള വഴികൾ തേടാൻ നമുക്ക് തോന്നും. തീർച്ചയായും ഈ ആ സൂറത്തുൽ വാഖിയ പാരായണം ചെയ്യേണ്ട സമയം, അതല്ലെങ്കിൽ ഈ വാഖിയ പാരായണം ചെയ്തതിനുശേഷം പ്രത്യേകമായി പ്രാർത്ഥന അങ്ങനെ വല്ലതുമുണ്ട്. സൂറത്തുൽ വാഖിയ ഈ ഉദ്ദേശം വെച്ചുകൊണ്ട് പാരായണം ചെയ്താൽ മതി, പ്രത്യേകിച്ച് നിയ്യത്തുകൾ ഉദ്ദേശങ്ങൾ ദുആകൾ ഒന്നും ആവശ്യമില്ല. രാത്രിയിൽ ഓതലാണ് ഏറ്റവും നല്ലത്, മഗ്രിബിന്റെയും സുബ്ഹിയുടെയും ഇടയിൽ എപ്പോഴും ആകാവുന്നതാണ്. രാത്രി കഴിഞ്ഞില്ലെങ്കിൽ മാത്രം പകൽ ഓതാം, ആ ഹദീസിൽ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഒരാൾ രാത്രിയിൽ സൂറത്തുൽ വാഖിയ ഒരു തവണ ഓതിയാൽ അവൻ ഒരിക്കലും ദാരിദ്ര്യം വരില്ല എന്ന് പറഞ്ഞിട്ടുണ്ട്.
ഇനിപ്പോ ഇങ്ങനെയൊക്കെ ചെയ്യാം. അതോടൊപ്പം തന്നെ താങ്കൾ പറഞ്ഞ ചില വീടിന്റെ കുഴപ്പം കൊണ്ടും ഉണ്ടാകാം എന്ന് പറഞ്ഞു, സൂറ വാഖിയ ഒക്കെ പാരായണം ചെയ്യാം എന്നാലും ചില വീടുകൾ ചില വാസയോഗ്യമല്ലാത്ത സാഹചര്യങ്ങൾ ഒക്കെ ഉണ്ടാകാറുണ്ട്. അപ്പോ അങ്ങനെ ഇനി വീട് വിറ്റ് മറ്റൊന്ന് വാങ്ങാം എന്നൊക്കെ ആലോചിക്കുമ്പോൾ ഇനി ചെല്ലുന്നിടവും ഇഞ്ചമുള്ളിൽ നിന്ന് കൂവമുള്ളിലേക്ക് ചാടി എന്നൊക്കെ പറയുന്ന പോലത്തെ ഒരു അവസ്ഥ. അപ്പോ അതെങ്ങനെയാണ് കണ്ടുപിടിക്കാൻ. താങ്കൾ ഒരു ഇസ്ലാമിക് സൈക്കോളജിയും അതോടൊപ്പം തന്നെ വാസ്തു സംബന്ധമായ കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന ഒരാൾ എന്ന നിലക്ക് എന്താ സൂക്ഷിക്കേണ്ട ഒരു കാര്യം. നടന്ന അഭിപ്രായം ചോദിക്കുക എന്നുള്ളത് ഒഴിവാക്കണം. ഏറ്റവും വിശ്വാസപ്രദമായി തോന്നുന്ന ഒരാളോട് അഭിപ്രായം ചോദിക്കുകയും അയാളുടെ അഭിപ്രായത്തിനനുസരിച്ച് മുന്നോട്ടു പോവുകയും വേണം. പിന്നെ ഇത്തരം വിഷയങ്ങൾ അമ്പത് ശതമാനം ക്ലിയർ ചെയ്യാനേ കഴിയുള്ളൂ എന്ന് ആദ്യമേ നമ്മൾ മനസ്സിലാക്കണം. നൂറ് ശതമാനം ക്ലിയർ ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല ഇതൊന്നും. അമ്പത് ശതമാനം ക്ലിയർ ആണോ, അമ്പത് മാർക്ക് ഉണ്ടെങ്കിൽ ആ വീട്ടിൽ തന്നെ പിടിച്ചു നിൽക്കലാണ് ബുദ്ധി. എവിടെ ചെന്നാലും അമ്പത് മാർക്ക് തന്നെയുള്ളൂ, നൂറ് മാർക്ക് ഇല്ല എന്ന് പറഞ്ഞുകൂടാ അസംഭവ്യം ഒന്നുമല്ല പക്ഷേ നൂറ് മാർക്ക് ഉണ്ടാവില്ല. അമ്പത് മാർക്കിനാണ് പരിശ്രമിക്കേണ്ടത്, അപ്പോ അമ്പത് മാർക്ക് ഈ വീടിന് ഉണ്ട് എന്ന് അത് സംബന്ധിച്ച് വിവരമുള്ള ഒരാൾ പറഞ്ഞാൽ ആ വീട്ടിൽ തന്നെ പിടിച്ചു നിൽക്കണം. പിന്നെ ഇങ്ങനെ അന്വേഷിച്ച കാണുന്നവരോടൊക്കെ ചോദിച്ചു നടന്നാൽ ആ സംഗതി കൂടുതൽ കൂടുതൽ പ്രശ്നത്തിലേക്ക് പോവുകയേ ചെയ്യുള്ളൂ. അപ്പോ ഒരാളോട് അഭിപ്രായം ചോദിക്കുക വിശ്വാസപ്രദമായ, അയാളുടെ അഭിപ്രായം അനുസരിച്ച് മുന്നോട്ടു പോവുകയാണ് ആ കാര്യത്തിൽ ചെയ്യേണ്ടത്. ബെഡ്റൂം ആണല്ലോ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം എന്ന് പറയുന്നത്. അപ്പോ ബെഡ്റൂമിൽ പിന്നെ നേരത്തെ നമ്മൾ പറഞ്ഞിട്ടുണ്ട്, ബെഡ് ഇടേണ്ടത് ഒന്നുകിൽ തല കിഴക്കു ഭാഗത്തേക്കും കാല് പടിഞ്ഞാറ് ഭാഗത്തേക്കും ആക്കി കടക്കാൻ കഴിയുന്ന തരത്തിൽ അല്ലെങ്കിൽ തല വടക്കു ഭാഗത്തേക്കും കാല് തെക്കു ഭാഗത്തേക്കും ആക്കി കിടക്കാൻ ചെരിഞ്ഞു കിടക്കാൻ കഴിയുന്ന രൂപത്തിൽ, മൂന്നാമത്തേത് തല തെക്കു ഭാഗത്തേക്കും കാല് വടക്കു ഭാഗത്തേക്കും ആക്കി ചെരിഞ്ഞു കിടക്കാൻ കഴിയുന്ന തരത്തിൽ ഒരു രൂപം. മാത്രം പറ്റൂല്ല, തല പടിഞ്ഞാറ് ഭാഗത്തേക്കും കാല് കിഴക്കോട്ടും ആക്കി കിടക്കുന്ന രീതി മാത്രം കിടപ്പിൽ പറ്റൂല്ല, ബാക്കിയുള്ളതൊക്കെ പറ്റും. അപ്പോ ഈ മൂന്നാലൊരു തരത്തിൽ കിടക്കാൻ കഴിയുന്ന തരത്തിലാണ് ബെഡ് സംവിധാനിക്കേണ്ടത്. പിന്നെ ഇതിലുള്ളത് ബാത്റൂം ആണ്. ബാത്റൂം എപ്പോഴും ബെഡ്റൂമിൽ നിന്ന് തള്ളി നിൽക്കുന്ന രൂപത്തിൽ ആയിരിക്കണം, ബെഡ്റൂമിന്റെ അകത്തു പെടുന്ന തരത്തിലല്ല. ഏറ്റവും പ്രധാനപ്പെട്ട ബെഡ്റൂം എന്ന് പറയുന്നത് തെക്ക് പടിഞ്ഞാറ് മൂലയിൽ വരുന്ന ബെഡ്റൂം ആണ്, സാധാരണ നമ്മൾ അതിനെ മാസ്റ്റർ ബെഡ്റൂം എന്ന് പറയും. അപ്പോ മാസ്റ്റർ ബെഡ്റൂമിന്റെ അകത്ത് ഉൾപ്പെടാതെ അകത്തുനിന്ന് ഡോർ കൊടുത്തിട്ട് ഒന്നുകിൽ തെക്ക് കിഴക്ക് ഭാഗത്തേക്കോ അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കോ ബെഡ്റൂമിൽ നിന്ന് പുറത്തേക്ക് പ്രൊജക്റ്റ് ചെയ്യുന്ന വീടിന്റെ നാല് കെട്ടുകളുടെ പുറത്തേക്ക് അല്ല ഞാൻ ഉദ്ദേശിച്ചത്, വീടിന്റെ അകത്തു തന്നെ ബെഡ്റൂമിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിൽ സംവിധാനിക്കലാണ് ഏറ്റവും നല്ലത്.
ബെഡ്റൂമിലോ ബാത്റൂമിലോ ആയി ഒരു നല്ല കണ്ണാടി സ്ഥാപിക്കൽ നല്ലതാണ്. പക്ഷേ ആ കണ്ണാടി രാത്രി ഉറങ്ങുന്ന സമയത്ത് നോട്ടം പറ്റാത്ത തരത്തിൽ നോട്ടം തറക്കാത്ത തരത്തിൽ സ്ഥാപിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ അതിന്റെ മുകളിൽ ഒരു കർട്ടൻ തൂക്കി വെക്കാം. ഇസ്ലാമികമായ അധ്യാപനം അനുസരിച്ച് രാത്രി കണ്ണാടിയിൽ നോക്കുന്നതിന് മുഖംകോട്ട് രോഗം എന്ന രോഗം ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് പറയപ്പെട്ടിരിക്കുന്നു. മുഖംകോട്ട് രോഗം എന്ന് പഴയ ഭാഷയിൽ പറഞ്ഞിട്ടുള്ളത് ചിറിയക്കൊരു ഭാഗത്ത് കോടി പോകുന്ന അസുഖമായിരിക്കാം എന്ന് ഞാൻ മനസ്സിലാക്കുന്നു. അപ്പോ രാത്രിയിൽ കണ്ണാടിയിൽ നോക്കുക എന്നത് നല്ല ഒരു സമീപനമല്ല, അത് ദാരിദ്ര്യം വരാൻ കാരണമാവുകയും എന്ന് കാണാം. അപ്പോ ബെഡ്റൂമിലോ അല്ലെങ്കിൽ ബാത്റൂമിലോ ആയി ഒരു നല്ല കണ്ണാടി സ്ഥാപിക്കണം, അത് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പെട്ടെന്ന് കാഴ്ച തട്ടാത്ത തരത്തിൽ സ്ഥാപിക്കലാണ് ഏറ്റവും നല്ലത്. ഡ്രസ്സുകൾ അടക്കി വെക്കാനും അത്യാവശ്യ ഫയലുകൾ സൂക്ഷിക്കാനും ആവശ്യമായ ഒരു അലമാര സ്ഥാപിക്കുന്നത് നല്ലതാണ്. ബെഡ്റൂമിന്റെ കിഴക്കേ ചുമരിലോ അല്ലെങ്കിൽ ബെഡ്റൂമിന്റെ വടക്കുഭാഗത്തേക്കുള്ള ചുമരിലോ ആണ് അലമാര സ്ഥാപിക്കേണ്ടത്. ചുമരിൽ തന്നെ ഉൾപ്പെടുത്താം അല്ലെങ്കിൽ ചുമരിന്റെ പുറത്ത് വെക്കുകയും ചെയ്യാം, വാതിലുകൾക്ക് തടസ്സമില്ലാത്ത തരത്തിൽ അത് സംവിധാനിക്കണം. ബെഡ്റൂമിന്റെ അകത്തുനിന്ന് പടിഞ്ഞാറ് വശത്തേക്ക് വിശാലമായ ഒരു ജനൽ ഉണ്ടായിരിക്കുന്നതും ആ ജനലിന്റെ മുകളിലെ ഭാഗം പകൽ സമയം മുഴുവനായും തുറന്നിടുന്നതും നല്ലതാണ്. ഇത്രയൊക്കെയാണ് ബെഡ്റൂമിലെ ഫർണിച്ചറുകൾ എന്ന നിലയിൽ ശ്രദ്ധിക്കേണ്ടത്. ബെഡ്റൂമിൽ നമ്മൾ എപ്പോഴും ചെയ്യുമ്പോൾ എന്താവച്ചാൽ മിക്കവാറും ഇപ്പ ഈ മാസ്റ്റർ ബെഡ്റൂം എന്നൊക്കെ പറഞ്ഞത് പ്രസവിച്ചു കിടക്കാനൊക്കെ ഉപയോഗപ്പെടുത്തുന്ന റൂം ആണ്. അപ്പോ അതിൽ ജനലുകളുടെയും വാതിലിന്റെയും നേരെയല്ലാതെ കുട്ടികൾക്ക് തൊട്ടിൽ കെട്ടാനുള്ള സംവിധാനം നേരത്തെ തന്നെ ചെയ്തു വെക്കണം. ഏതെങ്കിലും മൂലയിലേക്ക് മാറിയിട്ട് ബെഡ്റൂമിന്റെ തെക്ക് പടിഞ്ഞാറ് മൂലയാണ് തൊട്ടിൽ കെട്ടുന്നതിന് ഏറ്റവും അനുയോജ്യമായ ഒന്നാമത്തെ സ്ഥലം, അല്ലെങ്കിൽ തെക്ക് കിഴക്ക് മൂലയിൽ കെട്ടാവുന്നതാണ്. അതുമല്ലെങ്കിൽ വടക്കു പടിഞ്ഞാറ് മൂലയിലും കെട്ടാവുന്നതാണ്. അപ്പോ ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ് ഒരു ബെഡ്റൂം സംവിധാനിക്കുമ്പോൾ ശ്രദ്ധിക്കാനുള്ളത്.
ഡൈനിങ് ഹാൾ, അതാണ് പിന്നെ ചോദിച്ച ഒരു കാര്യം. ഡൈനിങ് ഹാൾ എന്ന് പറഞ്ഞത് സാധ്യമാവുമെങ്കിൽ ഡൈനിങ് ഹാൾ രണ്ട് പാർട്ട്ഷൻ രണ്ട് ഇനമാക്കി തിരിച്ചാൽ നന്നാകും. ഒന്ന് വീട്ടുകാർ മാത്രം ഭക്ഷണം കഴിക്കാനും ഒന്ന് ഗസ്റ്റുകൾ വരുമ്പോൾ ഭക്ഷണം കഴിക്കാനും. ഗസ്റ്റുകൾക്ക് പരമാവധി പ്രവേശനം നൽകാവുന്ന ഒരു ഏരിയ വീടിന് ഉണ്ടായിരിക്കുകയും ഡൈനിങ് ഹാൾ അതിന്റെ ഉള്ളിൽ ഉൾപ്പെടുത്തുകയും ചെയ്യലാണ് ഏറ്റവും നല്ലത്. ഡൈനിങ് ഹാളിന് പെയിന്റ് അടിക്കുന്നതിന്റെ രീതിയെ കുറിച്ചൊക്കെ നമ്മൾ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. ഡൈനിങ് ഹാളിൽ കൈ കഴുകാൻ വെക്കുന്ന വാഷ് ബേസിന്റെ മുകളിലായി ഒരു കണ്ണാടി സ്ഥാപിക്കുന്നത് നല്ലതാണ്, കൈ കഴുകിയതിനു ശേഷം ആളുകൾ കാണാൻ പറ്റാത്ത വല്ല വൃത്തികേടുകളും അവശേഷിക്കുന്നുണ്ടോ എന്ന് നോക്കുന്നതിനു വേണ്ടിയാണിത്. ഡൈനിങ് ഹാളിൽ പഴങ്ങളുടെ ചിത്രങ്ങൾ വരച്ചുവെക്കുന്നതും നല്ലതാണ്. ഒരു വീട്ടിൽ ബുദ്ധിമുട്ടുണ്ടാകുമ്പോൾ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പരക്കി അന്വേഷിച്ച് കാണുന്നവരോടൊക്കെ പറഞ്ഞിട്ട് പരിഹാരം തേടിയെടുത്തു. പക്ഷേ ഈ രംഗത്ത് കഴിവും അറിവും ഉള്ള ഒരു തച്ചു ശാസ്ത്രവിദഗ്ദ്ധനെ കണ്ടിട്ട് ചോദിക്കുമ്പോൾ അത് അതിനകത്ത് മതമല്ല, ആ രംഗത്ത് വിദഗ്ദ്ധനാണ് എന്ന് തോന്നുന്ന ഒരാളെ കണ്ടിട്ട് ചോദിക്കുമ്പോൾ അദ്ദേഹം പറയുകയാണ് നിങ്ങളുടെ വീടിന്റെ ഈ ഭാഗത്ത് ചെറിയൊരു കല്ലുകൊണ്ട് ഇങ്ങനെ മറച്ചു കെട്ടിയാൽ അല്ലെങ്കിൽ ഇന്നൊരു ഭാഗത്തിന് ചെറിയൊരു പോർഷൻ മാറ്റം വരുത്തിയാൽ അതിനകത്ത് ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടും എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയും. തീർച്ചയായും ഇസ്ലാമികമായ ഒരു രീതിയിൽ നമ്മൾ പറയുമ്പോൾ രണ്ടു കാര്യമാണ് മതം നിരോധിച്ചിട്ടുള്ളത്, ഒന്ന് ശിർക്ക് മറ്റൊന്ന് കുഫർ. അല്ലാഹുവിൽ പങ്കുചേർക്കലും അല്ലാഹുവിനെ നിഷേധിക്കലും ഈ രണ്ടു കാര്യമാണ് ഇസ്ലാം തീർത്തും പറ്റൂല്ല എന്ന് പറഞ്ഞിട്ടുള്ളത്. ഇത് രണ്ടും കടന്നുവരാത്ത ഏത് വിഷയം ആണെങ്കിലും അത് സംബന്ധിച്ച് അറിവുള്ള ആളുകളോട് അഭിപ്രായം ചോദിക്കാവുന്നതാണ്. ഉദാഹരണമായിട്ട് നമ്മുടെ മൊബൈൽ കേട് വന്നാൽ അത് നന്നാക്കാൻ അറിയുന്ന ആരെടുത്തും കൊടുത്ത നന്നാക്കാവുന്നതാണ് എന്നതുപോലെ, വീട് നിർമ്മിക്കുമ്പോൾ അത് സംബന്ധിച്ച് അറിവുള്ള ആരോടും അഭിപ്രായം ചോദിക്കുന്നതിന് ഇസ്ലാമിക ദൃഷ്ട്യാ ഒരു വിരോധവുമില്ല. പറഞ്ഞുകൊടുത്തിട്ടുള്ള ഒരു സംഭവം എന്താണെന്ന് വെച്ചാൽ പിന്നെ ഈ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്ന ആളുകളെ വാസ്തുശാസ്ത്രം അറിയുന്ന ആളുകൾ എന്നാണ് പറയുക. തച്ചുശാസ്ത്രം എന്ന് പറഞ്ഞത് അത് അല്പം കൂടി വിശാലമാണ്, അത് ആശാരിമാരുടെ കണക്കാണ് അതായത് മുകളിലെ നിർമ്മാണ രീതികൾ കൂട്ട് വള എന്നൊക്കെ പറഞ്ഞിട്ടുള്ള അതിനാണ് തച്ചുശാസ്ത്രം എന്ന് പറഞ്ഞത്. അടിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വാസ്തുശാസ്ത്രം എന്നാണ് അറിയപ്പെടുന്നത്, നിർമ്മാണശാസ്ത്രം എന്ന അർത്ഥത്തിൽ ഉള്ളതാണ് അതിനെ അതാണ് അതിന്റെ പഴയ ഒരു പേരാണ് വാസ്തുശാസ്ത്രം. വാസ്തു എന്ന് പറഞ്ഞാൽ വസ്തുവാണ് സ്ഥലം, വസ്തു ഇൽക്കാണ്ട് എന്ന സ്ഥലമാണ് അതുകൊണ്ട് ഉദ്ദേശിച്ചത്.
നമ്മൾ നേരത്തെ സംസാരത്തിൽ തന്നെ വീട്ടിലെ പ്രശ്നങ്ങൾ മാറുന്നതിന് വീട് വിൽപന ഒരു പരിഹാരമല്ല എന്നെല്ലാം പറഞ്ഞാൽ പോലും നമുക്ക് ഒരു ചോദ്യം വന്നിട്ടുള്ളത് എന്നും വഴക്കും പ്രശ്നങ്ങളുമാണ് പരിഹാരത്തിന് പല ആളുകളും ഈ വീടൊന്ന് മാറി കഴിഞ്ഞാൽ നന്നാകും എന്ന് പറയുന്നു അങ്ങനെയാണെങ്കിൽ അതിനോട് താങ്കൾ ചോദിക്കുന്നുണ്ടോ എന്നാണ്. ഈ വിഷയങ്ങളെ ഒന്നുകൂടി ആഴത്തിൽ അപഗ്രഥിക്കേണ്ടതുണ്ട്. മിക്കവാറും ഇത്തരം പ്രശ്നങ്ങളെ പ്രശ്നക്കാരൻ ഒരിക്കലും പ്രശ്നം എന്റേതാണ് എന്ന് പറയാറില്ല. ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന ആളുകൾ അവരുടെ നിലപാടുകളെ കുറിച്ച് ഒന്നുകൂടി ആത്മീയ ചിന്തനം നടത്തേണ്ടതുണ്ട്. ഈ പ്രശ്നം പറയുന്ന ആളുകൾ തന്നെയായിരിക്കും മിക്കവാറും പ്രശ്നക്കാർ. ഞാൻ കുറ്റപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല, ആരാണ് ആ ചോദ്യം ചോദിച്ചിട്ടുള്ളതെങ്കിലും അയാൾ അയാളെ കുറിച്ച് തന്നെ ഒന്നുകൂടി പഠിക്കേണ്ടതുണ്ട്. എന്റെ അടുക്കലാണ് പ്രശ്നം എന്ന് സമ്മതിക്കാൻ ഞാൻ ഒരിക്കലും തയ്യാറല്ല, പക്ഷേ എന്റെ അടുക്കൽ പ്രശ്നമുണ്ടോ എന്ന് ചിന്തിക്കാൻ തയ്യാറാകുന്നത് വരെ ആ പ്രശ്നം ഒട്ടും പരിഹരിക്കപ്പെടുകയുമില്ല. അപ്പോ അത്തരം विषयोंങ്ങളിൽ ഒന്നും വീട് ആയിക്കൊള്ളണമെന്നില്ല അതിന്റെ പ്രശ്നം, വീട്ടുകാരന്റെ സമീപനം ആയിരിക്കും അതിന്റെ പ്രശ്നം. അത് തീരാതെ ഈ വീട് വിറ്റ് വേറൊന്നിലേക്ക് മാറിയിട്ടും അത് വിറ്റ് പിന്നെ വേറൊന്നിലേക്ക് മാറിയിട്ടും ഒന്നും കാര്യമില്ല. അതുകൊണ്ട് വീട് ആയിരിക്കില്ല ആ വിഷയത്തിലെ പ്രശ്നം, വീട്ടുകാരനോ വീട്ടുകാരിയോ ആയിരിക്കും. അതാണ് പരീക്ഷിക്കേണ്ടത് അതാണ് ശ്രദ്ധിക്കേണ്ടത്. നമുക്ക് ഇതൊരു ശരിക്കും ഇതിലൊരു വലിയ മാനസിക തല ഉണ്ട്. നമ്മൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി, നമ്മുടെ മനസ്സ് ആ ഹോട്ടലിനോട് ഒരിക്കലും തൃപ്തിപ്പെടുന്നില്ലെങ്കിൽ ഭക്ഷണം കഴിക്കാൻ പാടില്ല. അവിടുന്ന് ഭക്ഷണം കഴിച്ചാൽ ആ ഭക്ഷണം അവന് വിലങ്ങിൽ കുത്തും എന്ന് പറഞ്ഞാൽ വറ്റു വിലങ്ങി കുത്തുക എന്ന് പറയുമ്പോലെ അത് ഗ്യാസ് കയറിയിട്ടോ കൂടി ആകെ ഷിപ്പാകും. അപ്പോ മനസംതൃപ്തി ഇല്ലാത്ത ഭക്ഷണം കഴിക്കാൻ പാടില്ല, മനസംതൃപ്തി ഇല്ലാത്ത സ്ഥലത്ത് കിടന്നുറങ്ങാൻ പാടില്ല, മനസംതൃപ്തി ഇല്ലാത്ത സ്ഥലത്ത് വീട് വെക്കാൻ പാടില്ല, അങ്ങനത്തെ വീട്ടിൽ താമസിക്കാൻ പാടില്ല. ഇതൊക്കെ ഒരു പൊതുവായ നിയമങ്ങളാണ്. എനിക്ക് ഏറ്റവും അനുയോജ്യമായത് ഏതാണ് എന്ന് എന്റെ മനസ്സ് തന്നെ എന്നോട് പറയും എന്നതാണ് ഇതിനാണ് നമ്മൾ മനപ്പൊരുത്തം എന്ന് പറയുന്നത്. അപ്പോ ഒരാൾക്ക് ഒരു വീട്ടിൽ താമസിക്കാൻ മനപ്പൊരുത്തം ഇല്ലെങ്കിൽ അവിടെ പിന്നെ ഒന്നും ആലോചിക്കാനില്ല. അത് വിറ്റിട്ട് മനപ്പൊരുത്തമുള്ള മറ്റൊരു വീട്ടിലേക്ക് മാറൽ തന്നെയാണ് നല്ലത്, അതിൽ തർക്കമൊന്നുമില്ല.
ഇത് പിന്നെ എനർജിയുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്. ഇതിൽ യഥാർത്ഥത്തിൽ ഉള്ളത് ഒരാൾ തന്റെ വീടിന്റെ ഒരു ഭാഗത്ത് കച്ചവടം ചെയ്യാൻ പാടില്ലെന്നോ അല്ലെങ്കിൽ അതിന്റെ മുകൾഭാഗം വാടക കൊടുക്കാൻ പാടില്ലെന്നോ അല്ലെങ്കിൽ വീടിലെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരാൾക്ക് ഭക്ഷണം ഉണ്ടാക്കാൻ വേണ്ടി അനുവദിച്ചു കൊടുക്കാൻ പാടില്ലെന്നോ അങ്ങനത്തെ നിയമങ്ങൾ ഒന്നുമില്ല. അതേസമയത്ത് സ്വന്തമായി വീടുള്ള ഒരാളുടെ എനർജിയും സ്വന്തമായി വീടില്ലാതെ വാടകക്ക് താമസിക്കുന്ന ഒരാളുടെ എനർജിയും വ്യത്യസ്തമായിരിക്കും. എനർജി കൂടിയ ഒരാൾ എനർജി കുറഞ്ഞ ഒരാളെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ അയാളുടെ എനർജി കുറവുകൊണ്ട് സംഭവിക്കുന്ന എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടോ അത് ഇയാളെയും ബാധിക്കും. ഉദാഹരണമായിട്ട് നമ്മൾ ഡോക്ടർമാരെ കുറിച്ചൊക്കെ പറയുമ്പോൾ പറയാറുണ്ട് വീട്ടിൽ വെച്ചുള്ള കൺസൾട്ടേഷൻ നല്ലതല്ല, എന്താ കാരണം രോഗികൾ ഫുൾ എനർജി ആയിട്ട് വരുന്നില്ല അവർ എനർജി ലൂസ് ഉള്ള ആളുകളാണ്. സ്ഥിരമായി നമ്മുടെ വീട്ടിലേക്ക് കയറി വന്നാൽ നമുക്കും അതുകാരണം നമ്മുടെ ഭാര്യ മക്കൾക്കും എനർജി കുറവ് സംഭവിക്കും, എനർജി ലൂസ് സംഭവിക്കും. ഇതുതന്നെയാണ് വീടിന്റെ മുകൾഭാഗം വാടക കൊടുത്താലും വീടിന്റെ ഒരു പോർഷൻ കച്ചവട സ്ഥാപനമാക്കി മാറ്റിയാലും എല്ലാം. ഒരുപാട് ആളുകൾ വന്നു പോകും പോകുന്നു വിരുന്നാണെങ്കിൽ കുഴപ്പമില്ല വിരുന്നുകാർ പോസിറ്റീവ് എനർജി ആയിട്ടാണ് വരുക, പ്രശ്നം പറയാൻ വരുന്നവർ നെഗറ്റീവ് എനർജിയുമായിട്ടാണ് വരുന്നത്. അപ്പോ വീട്ടിലേക്ക് വിരുന്നുകാർക്ക് പ്രവേശനം കൊടുക്കാം എന്നത് ഒഴിച്ച് ഇതൊന്നു മാത്രമല്ല കൗൺസിലിങ് സെന്റർ നടത്തുകയാണെങ്കിൽ വീട്ടിൽ നടത്തൽ നല്ലതല്ല വേറൊരു സ്ഥലമാണ് അതിന് നല്ലത്. നമ്മൾ ഒരു കച്ചവട സ്ഥാപനം തുടങ്ങുകയാണെങ്കിൽ വീടിനോട് അറ്റാച്ച് ചെയ്ത ഒരു പീടിക റൂം ഉണ്ടാക്കിയിട്ട് അവിടെ കച്ചവടം ചെയ്യുന്നത്, പക്ഷേ അത് പറ്റൂല്ല എന്നല്ല പറയുന്നത് നല്ലതല്ല. വീട് വീടായിട്ട് തന്നെ ഒഴിഞ്ഞു നിൽക്കുകയാണ് എപ്പോഴും നല്ലത്. വീടുകളെ നമുക്ക് മൂന്നായി വിഭജിക്കാൻ കഴിയും, ഒന്നാമത്തേത് ആവശ്യത്തിനനുസരിച്ചുള്ള വീട്, രണ്ടാമത്തേത് നിലവാരത്തിനനുസരിച്ചുള്ള വീട്, മൂന്നാമത്തേത് ആർഭാടമായ വീട്. ആവശ്യത്തിനനുസരിച്ചുള്ള വീട് എന്ന് പറഞ്ഞാൽ ഓരോ ആളുകളുടെയും ആവശ്യമനുസരിച്ചായിരിക്കാം വീട്ടിലെ അംഗങ്ങൾ വീട്ടിൽ വരാവുന്ന വിരുന്നുകാർ ഇതെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു വീട് ഒരാൾ ഉണ്ടാക്കിയാൽ അത് ആവശ്യമാണ്. ഈ ആവശ്യം എന്ന് പറയുമ്പോൾ എല്ലാ കാലത്തും ഒരുപോലെയല്ല കാലഘട്ടത്തിനനുസരിച്ച് വ്യത്യാസപ്പെടും, അതനുസരിച്ചുള്ള വീട് ഉണ്ടാക്കാം. രണ്ടാമത്തേത് നിലവാരത്തിനനുസരിച്ചുള്ള വീടാണ്, എല്ലാവരുടെയും നിലവാരം ഒന്നല്ല അതുകൊണ്ട് എല്ലാവരും ഒരേ നിലവാരത്തിലുള്ള വീട്ടിൽ താമസിക്കണം എന്ന് പറയുന്നില്ല ഓരോ ആളുകളുടെയും നിലവാരം വ്യത്യസ്തമാണ് ആ നിലവാരത്തിനനുസരിച്ചുള്ള വീടാവാം. മൂന്നാമത്തേത് ആർഭാടമായ വീട് ഇതാണ് നിരുത്സാഹപ്പെടുത്തപ്പെട്ടിട്ടുള്ളത്. അവന്റെ ആവശ്യത്തിനനുസരിച്ചുള്ളതു അല്ല അവന്റെ നിലവാരത്തിനനുസരിച്ചുള്ളതല്ല മറ്റുള്ളവരെ കാണിക്കാനും അവന്റെ വീടിനേക്കാൾ വലുതായിരിക്കാനും വേണ്ടി മാത്രമായി ഒരാൾ ഉണ്ടാക്കുന്ന വീടുകൾക്കാണ് ആർഭാടമായ വീട് എന്ന് പറയുന്നത്.
നമ്മൾ വീടിന്റെ എല്ലാ ഭാഗവും ഏതെങ്കിലും തരത്തിൽ ഉപയോഗിച്ചിരിക്കണം. ഒഴിഞ്ഞു കിടക്കുന്ന മുഴുവൻ വസ്തുക്കളെയും പിശാച് ഉപയോഗപ്പെടുത്തും എന്നാണ്. ഒഴിഞ്ഞു കിടക്കുന്ന മൂലകൾ, ഒഴിഞ്ഞുകിടക്കുന്ന വഴികൾ, ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന വീടുകൾ അത് നമുക്ക് നമുക്ക്ങ്ങനെ ആലോചിച്ചാൽ തന്നെ മനസ്സിലാകും ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ആരാണ് ഉപയോഗപ്പെടുത്തുന്നത് എല്ലാം ഒഴിഞ്ഞു കിടക്കുന്നതും പിശാച് ഉപയോഗപ്പെടുത്തും. അതുകൊണ്ടുതന്നെ വലിയ വീട് ഉണ്ടാക്കിയാൽ എല്ലാ റൂമുകളും എല്ലാ സ്ഥലങ്ങളും ഏതെങ്കിലും ഒരു തലത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ ഉപയോഗിച്ചിരിക്കണം. ഒന്ന് ഡ്രസ്സ് അലക്കാൻ വേണ്ടി പറ്റും, ഒന്ന് അലക്കിയ ഡ്രസ്സ് വെക്കാൻ വേണ്ടി പറ്റും, ഒന്ന് ഉറങ്ങാൻ വേണ്ടി പറ്റും, ഒന്ന് കുട്ടികൾക്ക് വായിക്കാൻ വേണ്ടി ഇരിക്കാം, ഒന്ന് നിസ്കരിക്കാൻ ആക്കാം എല്ലാ സ്ഥലങ്ങളും ഉപയോഗിച്ചിരിക്കണം. സ്ഥിരമായി ഉപയോഗിക്കണം എന്നില്ല ഉപയോഗിക്കുന്നതായിരിക്കണം, നമ്മൾ ആഭരണങ്ങളെ കുറിച്ച് പറയും പോലെയാണ് സ്ഥിരമായി ഉപയോഗിക്കുന്നതാവണമെന്നില്ല ഉപയോഗിക്കുന്നതായിരിക്കണം. എന്നതുപോലെ വീടിലും എല്ലാ റൂമുകളും ഉപയോഗിക്കണം, അത് ഉണ്ടാക്കി അന്നു തൊട്ട് കൂട്ടിയിട്ടതാണ് പിന്നെ തുറന്നു നോക്കിയിട്ടില്ല എന്നുള്ള ഒരു അവസ്ഥ ഉണ്ടാകരുത്.
നബി സല്ലല്ലാഹു അലൈഹിവസല്ലമയെ ഉറക്കത്തിൽ കാണാൻ എന്താ ചെയ്യേണ്ടത് എന്ന് ഒന്നാമത്തെ കാര്യം എന്താണെന്ന് വെച്ചാൽ ആദ്യം വേണ്ടത് നബി തങ്ങളെ ശരിക്ക് ഉറക്കത്തിൽ കാണാൻ ആഗ്രഹിക്കണം എന്നൊന്നുമില്ല എന്നാണ്, ഉണർച്ചയിൽ തന്നെ കാണാൻ ആഗ്രഹിക്കാം എന്നാണ്. ഷാ വലിയുള്ളാഹിദ്ദഹ്ലവി റളിയള്ളാഹു അൻഹു പറഞ്ഞിട്ടുണ്ട് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ ഉറക്കത്തിലല്ല ഉണർച്ചയിൽ തന്നെ കാണുമെന്ന് അദ്ദേഹം പറയുന്നുണ്ട്. ഞാൻ കണ്ടിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട്, കാണുമെന്ന് മാത്രമല്ല ഞാൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്പോ അതുകൊണ്ട് മുത്ത് നബി സ്വല്ലല്ലാഹു റിഫായിൽ റിഫായത്തിൽ ഒരു ദിക്ർ ഉണ്ട്, അല്ലാഹുമ്മ മുഹമ്മദ് അബ്ദുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം സയ്യിദിനാ മുഹമ്മദ് അബ്ദുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ റിഫായത്തിലുള്ള ഒരു ദിക്റാണ്, അല്ലാഹുവേ നബിയെയും എന്റെയും ഇടയിൽ ഖിയാമത്ത് നാളിന് മുമ്പ് ദുനിയാവിൽ തന്നെ നീ ഒന്ന് ഒരുമിച്ചു കൂട്ടി തരണേ എന്ന്. അപ്പോ ഉറക്കത്തിൽ കാണുക എന്നല്ല ശരിക്കും ഉണർച്ചയിൽ കാണാൻ തന്നെ ആഗ്രഹിക്കാം എന്നതാണ് ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്. കണ്ണിയത്ത് ഉസ്താദിനോട് കണ്ണിയത്ത് ഉസ്താദിന്റെ ഉസ്താദുമാർ പറഞ്ഞു കേട്ടോ, കണ്ണിയത്ത് ഉസ്താദിനോട് ഒരാൾ ചെന്നിട്ട് പറഞ്ഞത്രേ ഉസ്താദേ കണ്ണിയത്ത് ഉസ്താദിനോട് പറഞ്ഞത്രേ ഉസ്താദേ പുണ്യ നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ ഒന്ന് ഉറക്കത്തിൽ കാണാൻ വേണ്ടിയിട്ട് നിങ്ങൾ ഒന്ന് ദുആ ഇരക്കണം എന്ന് പറഞ്ഞപ്പോൾ ചോദിച്ചു ഉറക്കത്തിലും കണ്ടിട്ടില്ലേ എന്ന്. അതാണ് അവര്. നമ്മുടെ പിന്നെ അൻവരിയ അറബി കോളേജിന്റെ പ്രിൻസിപ്പൾ ആയിരുന്ന ബഹുമാനപ്പെട്ട കുഞ്ഞാണി ഉസ്താദ് കുഞ്ഞാണി ഉസ്താദ് വഫാത്തായിട്ട് അദ്ദേഹത്തിന്റെ ഡയറി അദ്ദേഹത്തിന്റെ ഡയറി എഴുത്തുകൾ വാട്സാപ്പിൽ ഒക്കെ സോഷ്യൽ മീഡിയയിൽ ഒക്കെ വന്നിരുന്നു. അപ്പോ അതിൽ ഇങ്ങനെ ഡേറ്റും സമയവും ഒക്കെ എഴുതിയിട്ട് നബി തങ്ങൾ ആദ്യമായി കണ്ട കണ്ടത് അപ്പോൾ സംസാരിച്ചത്, പിന്നെ കുറച്ചു പേജ് ഒന്ന് മറിച്ചു നോക്കിയാൽ മുത്ത് നബിയെ സ്വല്ലല്ലാഹു അലൈഹിവസല്ലമയെ രണ്ടാമത് കണ്ടത്, പിന്നെ കുറെ പേജ് മറിച്ചാൽ നബി തങ്ങളെ മൂന്നാമത് കണ്ടത്. അപ്പോ എന്താ നബി തങ്ങളെ കിനാവ് കാണാൻ വേണ്ടത് എന്ന് ഒരാളിനോട് ചോദിച്ചു നാല് പ്രധാനപ്പെട്ട കാര്യങ്ങൾ വേണം. ബക്കറ്റ് വേണ്ടേ ആയിക്കോട്ടെ ബക്കറ്റ് ആയിട്ട് വരുന്നുണ്ട്, പുറത്തെ ബാക്കിൽ നിന്ന് ഇങ്ങോട്ട് ഇങ്ങനെ വരും ഓര്. അപ്പോ എന്തെങ്കിലും ഒക്കെ അതിൽ കാര്യമായിട്ട് എല്ലാവരും ഇട്ടു കൊടുക്കുക, ഓര് സാധുക്കളുടെ കുട്ടികളാണ് ആഗ്രഹം കൊണ്ട് സംഘടിപ്പിച്ച ഒരു പരിപാടിയാണ്. അപ്പോ അതുകൊണ്ട് എന്തെങ്കിലുമൊക്കെ കാര്യമായിട്ട് തന്നെ എല്ലാവരും സഹായിക്കണം. പിന്നെ അവർക്ക് സ്വാഭാവികമായിട്ടും ചോദിക്കാൻ ഒരു വിഷമം ഉണ്ടാവും നമുക്ക് ഏതായാലും വിഷമം ഇല്ലല്ലോ, അപ്പോ അതുകൊണ്ട് എല്ലാവരും നല്ല നോട്ടം എടുത്തിട്ട് പിന്നെ ഇട്ടു കൊടുക്കുക. എന്തായാലും ഇപ്പോ ഡോളർ ഒന്നും അങ്ങ എടുത്തത് ഉണ്ടാവില്ല ഇന്ത്യൻ രൂപ ഉണ്ടാവുക, അപ്പോ അതിന്ന് വലിയ നോട്ടം എടുത്തോളി എന്നിട്ട് അതിൽ എല്ലാവരും ഇട്ടു കൊടുക്ക് കേട്ടോ. അള്ളാഹു നമ്മളെ എല്ലാ പരിപാടിയും വിജയിപ്പിക്കട്ടെ, സന്തോഷത്തിലും റാഹത്തിലും ആക്കട്ടെ, മുസ്തഫായ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയോടുള്ള ഖൽബിന്റെ ബന്ധത്തെ അള്ളാഹു നമ്മളിൽ ഊട്ടിഉറപ്പിച്ചു തരട്ടെ. ഒരു യാ നബി എല്ലാവരും ചൊല്ലി യാ നബി സലാം അലൈക്കും യാ റസൂൽ സലാം അലൈക്കും യാ ഹബീബ് സലാം അലൈക്കും സ്വലവാത്തുള്ളാ അലൈക്കും.
മദ്ഹ് മൂന്നു തരത്തിൽ ഉണ്ടെന്ന്, ഒന്ന് അൽ ഔസാഫു ബിത്തഹ്സീൻ എന്ന് പറയുന്നതാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ കമാലിയത്തിന്റെ വർത്തമാനങ്ങൾ പറയുക. നബി തങ്ങൾ സമ്പൂർണ്ണ മനുഷ്യനാണ് എന്ന് അറിയിക്കുന്ന വർത്തമാനങ്ങൾ പറയുന്നതിനാണ് അൽ ഔസാഫു ബിത്തഹ്സീൻ എന്ന് പറയുന്നത്. ലോകത്ത് ഒരു കുഴപ്പവും ഇല്ലാത്ത ഒരാൾ മാത്രമേ ഉള്ളൂ മുഹമ്മദ് നബിയാണ് സ്വല്ലല്ലാഹു, വേറെ ഏത് മനുഷ്യനെ നോക്കുകയാണെങ്കിൽ എന്തെങ്കിലും ഒരു കുഴപ്പം ഉണ്ടാവും. അപ്പോ എന്റെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും പല്ലൊന്ന് ചെരിഞ്ഞിട്ടാണ് അങ്ങനെ ഓരോരുത്തരെ നോക്കുമ്പോൾ മനസ്സിലാകും. ഒരു കുഴപ്പവുമില്ലാത്ത ഒരാൾ മാത്രമേ ദുനിയാവിൽ ഉണ്ടായിട്ടുള്ളൂ എന്ന് അത് മുഹമ്മദ് നബിയാണ് സ്വല്ലല്ലാഹു അലൈഹിവസല്ലം അതിനാണ് ഇൻസാനുൽ കാമിൽ എന്ന് പറയുന്നത് സമ്പൂർണ്ണ മനുഷ്യനാണ്. ഒരു മനുഷ്യന്റെ കളർ എന്താണ് എന്നതിന്റെ ഉത്തരം നബി തങ്ങളുടെ കളർ എന്തായിരുന്നു, അതാണ് മനുഷ്യന്റെ ഒറിജിനൽ കളർ. വെളുപ്പിൽ തങ്കനിറം കയറിയതായിരുന്നു നബി തങ്ങളുടെ കളർ സ്വല്ലല്ലാഹു അലൈഹിവസല്ലം. വെള്ളനിറത്തിൽ സ്വർണ്ണം കയറിയതാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കളർ. പ്രസവിക്കപ്പെട്ട ചെറിയ കുട്ടിയുടെ വലത്തെ കയ്യിന്റെ ചൂണ്ടുവിരലിന്റെ നഖത്തിന്റെ കളർ ആണ് നബി തങ്ങൾക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ പ്രസവിക്കപ്പെട്ട ചെറിയ കുട്ടി ആ കുട്ടിയുടെ വലത്തെ കയ്യിന്റെ ചൂണ്ടുവിരലിന്റെ നഖത്തിന്റെ കളർ, കുട്ടിയുടെ എന്ന് പറയാൻ കാരണം വലിയ ആൾക്കാർ ചിലപ്പോൾ വാതിലിന്റെ ഇടയിലൊക്കെ കുടുങ്ങിയിട്ടുണ്ടെങ്കിൽ എന്ന് കരുതിയിട്ടാണ് അതുകൊണ്ടാണ് കുട്ടികളെ പറയാൻ കാരണം. നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ പ്രകൃതവും കുട്ടികളുടെ പ്രകൃതമാണ്. ദുനിയാവിൽ അള്ളാഹു ഏറ്റവും കൂടുതൽ സംരക്ഷണം നൽകുന്ന വിഭാഗം കുട്ടികളാണ് എന്ന് കാണാൻ കഴിയും. അതുകൊണ്ട് നബി തങ്ങൾക്ക് കുട്ടികളോട് നല്ല ഇഷ്ടമായിരുന്നു, കുട്ടികളെ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നതാണ് നമ്മള നമ്മളെല്ലാവരും കുട്ടികളെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ ഇത്തിബാഅ് ആവണമെങ്കിൽ നബി തങ്ങൾ ഇഷ്ടപ്പെട്ടതിന്റെ പേരിൽ ഇഷ്ടപ്പെടുമ്പോഴാണ് ഇത്തിബാഅ് ആവുന്നത്. നമ്മളെല്ലാവരും കുട്ടികളെ ഇഷ്ടപ്പെടുന്ന ആൾക്കാരാണല്ലോ നമ്മളെല്ലാവരും. സംഘാടകരൊക്കെ ഒന്ന് വെള്ളക്കുപ്പായം ഇട്ടിട്ടുണ്ട് വളരെ നല്ല കാര്യമാണ്, നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്ക് വെളുത്ത വസ്ത്രം ഇഷ്ടമായതുകൊണ്ടാണെന്ന് മനസ്സിൽ കരുതുമ്പോഴാണ് ഇത്തിബാഅ് ആകുന്നത്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് പക്ഷെ മുത്ത് നബിയായിട്ട് ബന്ധപ്പെടുത്തിയ ഇത്തിബായി സ്വല്ലല്ലാഹു അലൈഹിവസല്ലം. ചങ്ങായിമാരെ ആരെങ്കിലും കണ്ടില്ലെങ്കിൽ നമ്മൾ ഫോൺ ചെയ്ത് അന്വേഷിക്കും. ഇത്തിബാഅ് ആവണമെങ്കിൽ സ്ഥിരമായി കാണുന്ന ഒരാളെ മൂന്ന് ദിവസമായി കാണാതിരുന്നാൽ നബി തങ്ങൾ തിരഞ്ഞു പോകാറുണ്ടായിരുന്നു എന്ന ഹദീസിന്റെ അടിസ്ഥാനത്തിലാണ് ഞാൻ വാട്സാപ്പിൽ ബന്ധപ്പെട്ടത് എന്ന് തോന്നിയാലാണ് ഇത്തിബാഅ് ആവുന്നത്. നമ്മൾ ചെയ്യുന്ന കാര്യം തന്നെ മുത്ത് നബിയുമായി ബന്ധപ്പെടുത്തുമ്പോൾ ഇത്തിബാഅ് ആകും ചെയ്യാത്ത ഒരു കാര്യമല്ല.
ഒരു ഭക്ഷണത്തളികയിൽ ഭക്ഷണം കഴിക്കാൻ വേണ്ടി ഇങ്ങനെ അഞ്ച് ആളുകൾ ഇരിക്കുകയാണെന്ന് വിചാരിക്കുക, അതിൽ ഒരാൾക്ക് മുഹമ്മദ് എന്ന് പേരുണ്ടെങ്കിൽ ആ ഭക്ഷണത്തളികയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും ബറക്കത്ത് ഉണ്ടായിരിക്കുമെന്നാണ്. ആർക്കെങ്കിലും മൂന്ന് ആൺകുട്ടികൾ ഉണ്ടാവുകയും അതിൽ ഒരാൾക്ക് പോലും എന്റെ പേരിടാതിരിക്കുകയും ചെയ്താൽ ഏതെങ്കിലും ഒരാൾക്ക് മൂന്ന് ആൺകുട്ടികൾ ഉണ്ടാവുകയും അതിൽ ഒരാൾക്കെങ്കിലും എന്റെ പേരിടുകയും ചെയ്തിട്ടില്ലെങ്കിൽ നാളെ അവൻ എന്നെ കാണാൻ പരിശ്രമിക്കരുതേ എന്ന് മുഹമ്മദ് നബി. മുഅ്മിനായ മനുഷ്യന് മുത്ത് നബിയെ കഴിഞ്ഞിട്ട് വേറെ ഒന്നുമില്ല സ്വല്ലല്ലാഹു അലൈഹിവസല്ലം. ഇഷ്ഖ് അസ്ലാണ് അമലു സ്വാലിഹാത്ത് ഫർആണ്, ഇഷ്ഖ് അടിസ്ഥാനമാണ് അമലു സ്വാലിഹത്ത് ഫർആണ്. അസ്ല് ഇല്ലാത്ത ഫർഅ് കൊണ്ട് പ്രയോജനമില്ല, അതേസമയത്ത് ഫർഅ് ഇല്ലാത്ത അസ്ല് കൊണ്ട് കാര്യം ഉണ്ടാവും. ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായോ എന്ന് അറിയില്ല, നിസ്കരിച്ചില്ലെങ്കിൽ കാഫിർ ആവില്ല നിസ്കാരം നിഷേധിച്ചാൽ കാഫിർ ആകും. നോമ്പ് നോറ്റിയില്ലെങ്കിൽ ഫാസിഖ് ആവുകയുള്ളൂ കാഫിർ ആവൂല്ല, നോമ്പിനെ നിഷേധിച്ചാൽ കാഫിർ ആകും. മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയോടുള്ള താല്പര്യം ഈമാനാണ്, ഈമാൻ ഉണ്ടായിട്ട് അമലു സ്വാലിഹാത്ത് ഇല്ലെങ്കിലും പ്രയോജനമുണ്ട് അമലു സ്വാലിഹാത്ത് ഉണ്ടായിട്ട് ഈമാൻ ഇല്ലെങ്കിൽ അതിന് അമലു സ്വാലിഹാത്ത് എന്ന് പറയുക പോലും ചെയ്യുകയില്ല. അതുകൊണ്ട് മുസ്തഫായ നബി സല്ലല്ലാഹു അലൈഹിവസല്ലമയോടുള്ള താല്പര്യം എന്ന് പറഞ്ഞത് അസ്ലാണ്, ഇഷ്ഖ് ഈമാനാണ്. നമ്മൾ എന്ത് കാര്യം നിസ്കാരം പരിശോധിച്ച് സത്യത്തിൽ നിസ്കാരത്തിന്റെ ബാക്കിൽ എന്താ ഉള്ളത് മിഹ്റാജിനുള്ള അംഗീകാരമാണ്, നബി തങ്ങളെ അംഗീകരിക്കാൻ അല്ലാത്ത ഒരു ഇബാദത്തും ഇല്ല. എല്ലാ ഇബാദത്തുകളുടെയും പിന്നിലെ രഹസ്യം മുസ്തഫായ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ അംഗീകരിക്കലാണ്, ഇത് സ്വഹാബത്തിന് ശരിക്കും മനസ്സിലായിരുന്നു എന്നുള്ളതാണ്. പതിനായിരം റക്അത്ത് മസ്ജിദുൽ ഹറാമിൽ വെച്ച് നിസ്കരിച്ചാലും സ്വർഗ്ഗം ഉറപ്പില്ല, അതേസമയത്ത് സ്വഹാബി ആയാൽ സ്വർഗ്ഗം ഉറപ്പായി. ഇരുപതിനായിരം റക്അത്ത് മസ്ജിദു നബവിയിൽ വെച്ച് നിസ്കരിച്ചു വരുന്നു എന്നാലും സ്വർഗ്ഗം ഉറപ്പില്ല, മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയോടൊപ്പം ഈമാനോടുകൂടെ ഒരു സെക്കന്റ് സമയം ഒരുമിച്ചു കൂടിയ ആൾക്കാണ് സ്വഹാബി എന്ന് പറഞ്ഞത്, സ്വഹാബി ആയാൽ സ്വർഗ്ഗം ഉറപ്പായി ഇതാണ് സംഗതി പറയുന്നത്. എന്താ കാരണം അതിനത്ര ഈമാൻ ഉണ്ടാവും എന്നുള്ളതാണ് കാരണം. പുണ്യ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളോട് ബന്ധം ഉണ്ടോ അതിനത്ര ഈമാൻ ഉണ്ടാവും, നബി തങ്ങളോട് സ്വല്ലല്ലാഹു അലൈഹിവസല്ലമയോടുള്ള ബന്ധമാണ് ഈമാന്റെ അസ്ല് അടിസ്ഥാനം എന്ന് പറഞ്ഞത്. അതുകൊണ്ട് റബീഉൽ അവ്വൽ മാസം എന്ന് പറഞ്ഞത് ഈമാൻ കൂടാനുള്ള മാസമാണ്, നമ്മൾ എല്ലാ കാര്യങ്ങളും പുണ്യ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുമായി ബന്ധപ്പെട്ടതായിരിക്കണം ആ ബന്ധത്തെ നിലനിർത്താൻ നമുക്ക് കഴിയണം.
ബദർ യുദ്ധം എന്ന് പറയുന്നത് മുവഹ്ഹിദീങ്ങളും മുശ്രിക്കുകളും തമ്മിലുള്ള യുദ്ധമല്ല ശരിക്ക്, ബദർ യുദ്ധം എന്ന് പറയുന്നത് മുഅ്മിനീങ്ങളും മുശ്രിക്കീങ്ങളും തമ്മിലല്ല ആഷിക്കുകളും മുശ്രിക്കുകളും തമ്മിലാണ്. മൂസാ നബി അലൈഹിസ്സലാമേ മൂസാ നബി അലൈഹിസ്സലാം അറുപതിനായിരത്തിൽ അധികം വരുന്ന തന്റെ അനുചരന്മാരെയും കൂട്ടി നൈൽ നദി കടന്ന് ഇങ്ങനെ പോകുമ്പോൾ അല്ലാഹുവിന്റെ കല്പന വന്നു ജബ്ബാരീങ്ങളെ ഏറ്റ് യുദ്ധം ചെയ്യാൻ, മൂസാ നബി ആൾക്കാരോട് പറഞ്ഞു ജബ്ബാരീങ്ങളുമായി യുദ്ധം ചെയ്യാൻ അള്ളാന്റെ കല്പന ഉണ്ട് പറഞ്ഞു. മൂസാ നബി അലൈഹിസ്സലാമിന്റെ അനുയായികൾ പറഞ്ഞു ഒരു കാര്യം ചെയ്യ് ഇജ്ജ് വാന്റെ പടച്ചോനും കൂടി പോയിട്ട് യുദ്ധം ചെയ്തിട്ട് ജയിച്ചിട്ട് മടങ്ങി വരുമ്പോൾ ഈ വൈക്ക് വരുംകൊണ്ട് ഞങ്ങൾ ഇവിടുത്തെ ഒപ്പം കൂടാം എന്ന് പറഞ്ഞ പോലെ. ബദർക്ക് നബി തങ്ങൾ സ്വഹാബത്തുമായിട്ട് പോകുന്നത് യുദ്ധം ചെയ്യാനല്ല, അബു സുഫിയാനെ കണ്ടിട്ട് മക്കയിൽ പിടിച്ചുവെച്ച സമ്പത്ത് വിട്ടുതരാൻ ആവശ്യപ്പെടാനും മക്കയിൽ തടഞ്ഞുവെച്ച മുഅ്മിനീങ്ങളെ മദീനയിലേക്ക് പറഞ്ഞയക്കണമെന്ന് പറയാനും വേണ്ടി പോകുമ്പോൾ ചെങ്കടൽ തീരത്തിലൂടെ അബു സുഫിയാൻ രക്ഷപ്പെടുകയും അബൂജഹലിന്റെ നേതൃത്വത്തിൽ സർവ്വായുധ സജ്ജരായി ആയിരം പടയാളികൾ മക്കയിൽ നിന്ന് ബദറിനെ ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്ന വിവരം അറിയുകയും ചെയ്യുമ്പോൾ നബി തങ്ങൾ സ്വഹാബത്തിനോട് ചോദിച്ചു പുണ്യ സഹാബാ നമ്മൾ എന്താ ചെയ്യേണ്ടത്. സ്വഹാബത്ത് പറഞ്ഞു നബിയെ നിങ്ങൾ ഞങ്ങളോട് കടലിലേക്ക് ചാടാൻ ഇപ്പോ പറഞ്ഞാൽ പറഞ്ഞു പൂർത്തിയാകുന്നതിനു മുമ്പ് ഞങ്ങളതിലോട്ട് ചാടിയിട്ടുണ്ടാവും എന്ന് പറഞ്ഞ, ആഷിക്കുകളും മുശ്രിക്കുകളും തമ്മിൽ നടന്ന യുദ്ധത്തിനാണ് ബദർ യുദ്ധം എന്ന് പറഞ്ഞത്. അള്ളാഹു സുബ്ഹാനഹു വ തആലക്ക് ഈ ദീൻ സംരക്ഷിക്കാനായി മുന്നൂറ്റിപ്പതിമൂന്ന് ആൾക്കാർ യുദ്ധം ചെയ്യേണ്ട ആവശ്യമൊന്നുമില്ല, ബദർ യുദ്ധം നമുക്ക് ചിലപ്പോൾ അങ്ങനെ തോന്നും ആ മുന്നൂറ്റിപ്പതിമൂന്ന് ആൾക്കാർ അന്ന് യുദ്ധം ചെയ്തതുകൊണ്ട് ദീനുൽ ഇസ്ലാം നിലനിൽക്കുന്നുണ്ടല്ലോ എന്ന്, ദീനുൽ ഇസ്ലാം നിലനിൽക്കാൻ മുന്നൂറ്റിപ്പതിമൂന്ന് ആൾക്കാർ യുദ്ധം ചെയ്യേണ്ട ആവശ്യമൊന്നുമില്ല.
പിന്നെന്തിനാ മുന്നൂറ്റിപ്പതിമൂന്ന് ആൾക്കാർ യുദ്ധം ചെയ്തത്, ഒരിക്കൽ മുസ്തഫായ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ അടുക്കൽ ജിബ്‌രീൽ അലൈഹിസ്സലാം വന്നപ്പോൾ ജിബ്‌രീലിനോട് അലൈഹിസ്സലാം നബി തങ്ങൾ ചോദിച്ചു സ്വല്ലല്ലാഹു അലൈഹിവസല്ലം ജിബ്‌രീലേ നിങ്ങൾ ധാരാളം പ്രാവശ്യം ദുനിയാവിൽ വന്നിട്ടുണ്ടല്ലോ പല നബിമാരുടെ അടുത്തും വന്നിട്ടുണ്ടല്ലോ അതിൽ ഏറ്റവും കൂടുതലായി മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു അനുഭവം പറയാൻ പറ്റുമോ എന്ന് ചോദിച്ചു. ജിബ്‌രീൽ അലൈഹിസ്സലാം പറഞ്ഞു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു അനുഭവം എന്ന് പറഞ്ഞത് ലൂത്ത് നബി അലൈഹിസ്സലാമിന്റെ സമൂഹത്തെ നശിപ്പിക്കാൻ വേണ്ടി വന്നതാണ് എന്ന് പറഞ്ഞു. എന്നിട്ട് എന്തേ ഉണ്ടായി എന്ന് ചോദിച്ചു, ജിബ്‌രീൽ അലൈഹിസ്സലാം പറഞ്ഞു ഞാനും രണ്ടു മലക്കുകളും മനുഷ്യരൂപത്തിൽ സയ്യിദുനാ ഇബ്രാഹിം നബി അലൈഹിസ്സലാമിന്റെ അടുക്കൽ വന്നു. ഇബ്രാഹിം നബിയുടെ കാലത്താണ് ലൂത്ത് നബിയും സ്വാലിഹ് നബിയും ഒക്കെ ഉണ്ടാകുന്നത്, മുഹമ്മദ് നബിയുടെ കാലത്ത് മാത്രമേ വേറെ നബിമാർ ഇല്ലാത്തുള്ളൂ ബാക്കിയുള്ള എല്ലാ നബിമാരുടെ കാലത്തും വേറെ നബിമാരുണ്ട് സ്വല്ലല്ലാഹു അലൈഹിവസല്ലം. അതുകൊണ്ട് ഇബ്രാഹിം നബി അലൈഹിസ്സലാമിന്റെ കാലത്താണ് സ്വാലിഹ് നബി ഉള്ളത് ലൂത്ത് നബി ഉള്ളത്. ഇബ്രാഹിം നബി അലൈഹിസ്സലാം ഉലുൽ അസ്മിൽ പെട്ട വലിയ പ്രവാചകനാണ്, ലൂത്ത് നബി അലൈഹിസ്സലാം സ്വാലിഹ് നബി അലൈഹിസ്സലാം ഒക്കെ അതിന്റെ കീഴിൽ എന്ന് പറയാൻ കഴിയൂല്ല എന്നാൽ അവർ ഉലുൽ അസ്മ് എന്ന ഉന്നതസ്ഥാനീയരല്ല. അപ്പ അതുകൊണ്ട് ലൂത്ത് നബി അലൈഹിസ്സലാമിന്റെ സമൂഹത്തെ നശിപ്പിക്കാൻ വേണ്ടി വരുമ്പോൾ ജിബ്‌രീൽ അലൈഹിസ്സലാമും അനുയായികളും മനുഷ്യരൂപത്തിൽ ഇബ്രാഹിം നബി അലൈഹിസ്സലാമിന്റെ അടുത്തേക്ക് ചെന്നു. വിരുന്നുകാർ വരുകയാണ് എന്ന് തോന്നിയിട്ട് ഇബ്രാഹിം നബി അലൈഹിസ്സലാം വേഗം ഒരു മൂരികൂടി അറുത്ത് കാണ്ട് ബിരിയാണി ഉണ്ടാക്കി. അന്ന് ബിരിയാണി ഉണ്ടായിരുന്നു എന്നും ചോദിക്കരുത് കഥയിൽ ചോദ്യമില്ല എന്നാണ്, ഏതായാലും നല്ലൊരു അന്നത്തെ ഏറ്റവും നല്ലൊരു ഭക്ഷണം ഉണ്ടാക്കി. ഭക്ഷണം ഒക്കെ ഉണ്ടാക്കി കഴിഞ്ഞതിനുശേഷം പറഞ്ഞു എന്നാ കൈയഴക്കോളി നീച്ചോളി തിന്നാൻ നീക്കി പറഞ്ഞപ്പോ ഞങ്ങൾ പറഞ്ഞു ഞങ്ങൾ അങ്ങനെ തിന്നുന്ന സൈസ് ഒന്നുമല്ല ഞങ്ങൾ മലക്കുകളാണ് പറഞ്ഞു. അപ്പൊ ഇബ്രാഹിം നബി അലൈഹിസ്സലാം ചോദിച്ചു പിന്നെ എന്തിനാ നിങ്ങൾ പോകുന്നത് എന്ന് ചോദിച്ചു, ഞങ്ങൾ നിങ്ങളോട് ഒരു സന്തോഷം പറയാൻ വേണ്ടി വന്നതാണ് പറഞ്ഞു. എന്താ സന്തോഷം എന്ന് ചോദിച്ചു നിങ്ങളുടെ ഭാര്യയായ സാറക്ക് ഒരു കുട്ടി ഉണ്ടാവും എന്ന് പറഞ്ഞു. സാറാ ബീവി പ്രായമായിരുന്നു, നബി ഇബ്രാഹിം നബി അലൈഹിസ്സലാമിന്റെ ആദ്യത്തെ ഭാര്യയാണല്ലോ സാറാ ബീവി രണ്ടാമത്തെ ഭാര്യയാണ് ഹാജറാ ബീവി ഹാജറാ ബീവിയിലാണ് ആദ്യം കുട്ടി ഉണ്ടാകുന്നത്. സാറാ ബീവിക്കും മക്കൾ ഉണ്ടായിരുന്നില്ല പ്രായമായിരുന്നു, ഇബ്രാഹിം നബിക്കും പ്രായമായിട്ടുണ്ട്. നിങ്ങൾക്ക് സാറാ ബീവിയിൽ ഒരു കുട്ടി ഉണ്ടാകും എന്നുള്ള വിവരം പറയാനാണ് ഞങ്ങൾ വന്നത് പറഞ്ഞു. അപ്പോ വാതിലിന്റെ അപ്പുറത്ത് കർട്ടന്റെ മറവിൽ സാറാ ബീവി നിൽക്കുകയുണ്ടായിരുന്നു, ഈ വർത്താനം കേട്ടിട്ട് ഒന്ന് ചിരിച്ചു. ചിരിച്ചപ്പോൾ മെൻസസ് രക്തം രണ്ടാമത് സ്റ്റാർട്ട് ചെയ്തു പിന്നെ കുട്ടി ഉണ്ടായി പിന്നെ പ്രസവിച്ചതാണ് ഇസ്ഹാഖ് നബി അലൈഹിസ്സലാം. പതിമൂന്ന് വർഷത്തെ വ്യത്യാസമാണ് ഇസ്മായിൽ അലൈഹിസ്സലാമും ഇസ്ഹാഖ് നബി അലൈഹിസ്സലാമും, ഇസ്മായിൽ നബി അലൈഹിസ്സലാം ഹാജറാ ബീവിക്ക് ഉണ്ടായിട്ട് പതിമൂന്ന് വർഷം കഴിഞ്ഞിട്ടാണ് ഈ സംഭവം ഉണ്ടാകുന്നത് സാറാ ബീവി റളിയള്ളാഹു അൻഹക്ക് ഇസ്ഹാഖ് നബി അലൈഹിസ്സലാം എന്ന കുട്ടി ഉണ്ടാകുന്നത്. അങ്ങനെ അതൊക്കെ കഴിഞ്ഞതിനുശേഷം പിന്നെ നിങ്ങൾ എന്തേ പോകുന്നത് എന്ന് ചോദിച്ചു, അയാൾ പറഞ്ഞു ഞങ്ങൾ ഇബ്രാഹിം നബി അലൈഹിസ്സലാമിന്റെ സമൂഹത്തെ നശിപ്പിക്കാൻ വേണ്ടി പോവുകയാണ് പറഞ്ഞപ്പോൾ അല്ല ഞങ്ങൾ ലൂത്ത് നബി അലൈഹിസ്സലാമിന്റെ സമൂഹത്തെ നശിപ്പിക്കാൻ പോവുകയാണ് പറഞ്ഞപ്പോൾ ഇബ്രാഹിം നബി അലൈഹിസ്സലാം പറഞ്ഞു നിങ്ങൾ ഒരിക്കലും ചെയ്യരുത് ഞങ്ങൾക്ക് എന്ത് എന്തു വേണമെങ്കിലും ചെയ്തു തരാം വേണമെങ്കിൽ എന്റെ പെൺകുട്ടികളൊക്കെ കല്യാണം കഴിച്ചു തരാം എന്തു വേണമെങ്കിലും ചെയ്തു തരാം ആ സമയത്ത് ഞങ്ങൾ പറഞ്ഞു ഞങ്ങൾ അങ്ങനെ നിങ്ങളോട് സമ്മതം ചോദിക്കാൻ വേണ്ടി വന്നതൊന്നല്ല വിവരം പറയാൻ വേണ്ടി വന്നതാണ് പറഞ്ഞു. അങ്ങനെ പ്രധാനപ്പെട്ട ഒരു സംഗതി നടക്കുമ്പോൾ എല്ലാവരോടും സമ്മതം ചോദിച്ചില്ലെങ്കിലും ഒരു വിവരം പറയണമല്ലോ അപ്പോ അതിന്റെ പേരിൽ ഞങ്ങൾ ഒന്ന് വിവരം പറയാൻ വേണ്ടി വന്നതാണ് എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടുന്ന് പോയിക്കൊണ്ടാണ് നശിപ്പിച്ചു എന്ന് പറഞ്ഞപ്പോൾ നബി തങ്ങൾ ചോദിച്ചു സ്വല്ലല്ലാഹു അലൈഹിവസല്ലം എങ്ങനെ നിങ്ങൾ അത് നശിപ്പിച്ചത് അതൊന്ന് പറയ് എന്ന് പറഞ്ഞു. അപ്പോ ജിബ്‌രീൽ അലൈഹിസ്സലാം പറഞ്ഞു അത് കാര്യമായിട്ടൊന്നുമില്ല ഞാൻ എന്റെ ചിറകിന്റെ തലപ്പുകൊണ്ട് ഒന്ന് ഇങ്ങനെ കോരിങ്ങാണ്ട് ഇങ്ങനെ മറിച്ചതാണ് എന്ന് പറഞ്ഞു. ലൂത്ത് നബിയുടെ നാട് ആറായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉള്ളതാണ്, അങ്ങനത്തെ നാൽപ്പതിനായിരം ചിറക് ജിബ്‌രീലിന് ഉണ്ട് എന്നാണ്. അമ്മാതിരി അയ്യായിരം മലക്കുകൾ ബദറിൽ വന്നിട്ടുണ്ട്, മുന്നൂറ്റിപ്പതിമൂന്ന് ആൾക്കാർ യുദ്ധം ചെയ്തതുകൊണ്ട് ഒന്നുമല്ല ദീൻ നിലനിന്നത്. പിന്നെന്തിനാ ബദർ യുദ്ധം, ആഷിക്കീങ്ങൾക്കുള്ള അവസരമാണ് ബദർ യുദ്ധം. ലോകത്ത് ഇസ്ലാം ദീൻ ആർക്കെല്ലാം അവസരം കൊടുക്കുന്നുണ്ടോ ആഷിക്കുകൾക്ക് മാത്രമേ അവസരം കൊടുത്തിട്ടുള്ളൂ, എല്ലാ അവസരങ്ങളെയും പരിശോധിച്ചോളി ആഷിക്കുകൾക്ക് മാത്രമാണ് അവസരം നൽകിയിട്ടുള്ളത്. ആഷിക്കീങ്ങളായ മുന്നൂറ്റിപ്പതിമൂന്ന് ആൾക്കാർക്ക് അള്ളാഹു അവസരം കൊടുത്തതായിരുന്നു ബദർ യുദ്ധം.
ഈ ഉമ്മത്തിന്റെ ഏറ്റവും വലിയ വിജയം എന്ന് പറഞ്ഞത് ഇഷ്ഖ് ആണ്, ഉമ്മത്തിന്റെ ഏറ്റവും വലിയ വിജയം ഇഷ്ഖ് ആണ്. ഉമ്മത്തിന്റെ എല്ലാ സഹായവും ഇഷ്ഖ് ആണല്ലോ, നമ്മൾ എന്തെങ്കിലുമൊക്കെ ഒരു പ്രതിസന്ധി ഉണ്ടായിട്ട് കുടുങ്ങിയാൽ എന്തെങ്കിലും വലിയൊരു കാര്യമായ ഒരു പ്രശ്നമൊക്കെ ഉണ്ടായി ഒറ്റമുട്ടായാൽ എന്താ കാട്ടുക മൈക്ക് ഓൺ ആക്കിയണ്ട് ബാങ്ക് കൊടുക്കും. ബാങ്ക് ഇഷ്ഖിന്റെ പ്രഖ്യാപനമാണ്, അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹായുടെ പ്രഖ്യാപനമല്ല ബാങ്ക് ഇഷ്ഖിന്റെ പ്രഖ്യാപനമാണ്. നിസ്കാരം നൂഹ് നബിക്ക് ഉണ്ടായിട്ടുണ്ട് പക്ഷെ നൂഹ് നബിക്ക് ബാങ്കില്ല. നിസ്കാരം മൂസാ നബിക്ക് ഉണ്ടായിട്ടുണ്ട് അലൈഹിസ്സലാം മൂസാ നബിക്ക് ബാങ്കില്ല. നിസ്കാരം ഇബ്രാഹിം നബി അലൈഹിസ്സലാമിന് ഉണ്ടായിട്ടുണ്ട് ഇബ്രാഹിം നബി അലൈഹിസ്സലാമിന് ബാങ്ക് ഉണ്ടായിട്ടില്ല, ബാങ്ക് നമ്മക്ക് മാത്രമേ ഉള്ളൂ. എന്താ കാര്യം അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹായുടെ പ്രഖ്യാപനം ആണെങ്കിൽ മൂസാ നബിക്കും ബാങ്ക് വേണ്ടേ മൂസാ നബിക്കും ഉണ്ടല്ലോ അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാ. അശ്ഹദു അന്ന മുഹമ്മദ് റസൂലുള്ളാ എന്നതിന്റെ പ്രഖ്യാപനമാണ് ബാങ്ക് മുഹമ്മദ് റസൂലുള്ളാ, അതാണ് ബിലാൽ റളിയള്ളാഹു അൻഹുവിന് ബാങ്ക് കൊടുക്കാൻ കഴിയാതായത്. അതായത് അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാ പറയാൻ കഴിയാത്തതുകൊണ്ടല്ല ബിലാൽ റളിയള്ളാഹു തങ്ങൾ പറഞ്ഞല്ലോ. ബിലാൽ റളിയള്ളാഹു ലോകത്ത് വിപ്ലവം സൃഷ്ടിച്ചത് രണ്ട് അടിമകളാണ്, ലോകത്ത് വിപ്ലവം സൃഷ്ടിച്ച രണ്ട് അടിമകളാണ് ഒന്നൊരു വെളുത്ത അടിമയും ഒന്നൊരു കറുത്ത അടിമയും. കറുത്ത അടിമയാണ് സയ്യിടുനാ ബിലാലുൽ മുഅദ്ദിൻ റളിയള്ളാഹു അൻഹു, വെളുത്ത അടിമയാണ് സയ്യിടുനാ സൽമാനുൽ ഫാരിസി റളിയള്ളാഹു അൻഹു.

